കേരള ബാങ്കിന്‍റെ ഇരിട്ടി സായാഹ്ന ശാഖയില്‍ നിന്നായിരുന്നു വായ്പ എടുത്തത്. അന്നത്തെ ദിവസത്തെ കൂലിപണി ഒഴിവാക്കിയാണ് പരാതികാരന്‍ നവകേരള സദസിലെത്തിയത്. യുവാവിന് കിട്ടിയ 'ഇളവ്' സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആലപ്പുഴയില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ്- കെ എസ് യു പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു
ആക്രമണത്തില്‍ പരിക്കേറ്റ സഞ്ജു സന്തോഷിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടു. ഒരാള്‍ ഗുരുതര പരിക്കോടെ ഐസിയുവിലാണ്. ഹെല്‍മെറ്റ് കൊണ്ട് അടിയേറ്റ പെണ്‍കുട്ടിയുടെ കയ്യൊടിഞ്ഞു. ഇതിനെയാണ് മുഖ്യമന്ത്രി ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ചത്.
ജനങ്ങള്‍ നവകേരള സദസ് ഏറ്റെടുത്തു. അത് ചിലരെ അസ്വസ്ഥരാക്കുകയാണ്. അതിനെ എങ്ങനെ സംഘര്‍ഷഭരിതമാക്കാമെന്നാണ് അവര്‍ ചിന്തിക്കുന്നത്. അതിന്റെ ഭാഗമായി ഇന്നലെ ഒരു പ്രകടനമുണ്ടായി. പേര് കരിങ്കൊടി പ്രകടനം എന്നാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനാധിപത്യപരമായ പ്രതിഷേധമുയരുന്നതിനെ ഞങ്ങള്‍ എതിര്‍ക്കാറില്ല.
സിപിഎമ്മിന്റെ തെമ്മാടിക്കൂട്ടത്തെ ഉപയോഗിച്ച് എത്ര ആക്രമിച്ചാലും അരാജക സര്‍ക്കാരിന്റെ അധോലോക നായകനെതിരെ പൊരുതുക തന്നെ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു
കഴിഞ്ഞ ദിവസം കണ്ണൂര്‍ കല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടി എരിപുരത്തുവെച്ചായിരുന്നു സംഭവം. ബസിനുനേരെ കരിങ്കൊടി കാണിച്ചതിനുപിന്നാലെ സമീപത്തുണ്ടായിരുന്ന ഇടതുപ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിക്കുകയായിരുന്നു.
ധീരജ് വധക്കേസിലെ ഒന്നാംപ്രതിയാണ് യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റായ നിഖില്‍ പൈലി. 2022 ജനുവരി പത്തിന് കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ ധീരജിനെ കുത്തിക്കൊന്നു എന്നതാണ് നിഖില്‍ പൈലിക്കെതിരായ കേസ്.
ഏത് കേസെടുത്താലും കോട്ടിട്ട മോദിക്കും മുണ്ടുടുത്ത മോദിക്കുമെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഒരിക്കല്‍പ്പോലും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മോദി കൊച്ചിയിലും ഓടിയൊളിച്ചെന്നും അറ്റന്‍ഡന്‍സ് നിര്‍ബന്ധമാണെന്ന് പറഞ്ഞാണ് പല കോളേജുകളില്‍നിന്നും വിദ്യാര്‍ത്ഥികളെ എത്തിച്ചതെന്നും ടിറ്റോ ആന്റണി കൂട്ടിച്ചേര്‍ത്തു
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കുണ്ടെന്നത് ചില മാധ്യമങ്ങളും ബിജെപി കോണ്‍ഗ്രസ് കേന്ദ്രങ്ങളും പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തയാണെന്നും ഒരു പരിപാടിയിലും ഒരു നിറത്തിനും വിലക്കില്ലെന്നാണ് തനിക്ക് മനസിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു
യുവജന കമ്മീഷന്‍ അധ്യക്ഷയ്ക്ക് മിനിമം മൂന്നുവര്‍ഷമാണ് കാലാവധി. ആറുവര്‍ഷമായി ചിന്ത പദവിയില്‍ തുടരുകയാണ്. യുവജന കമ്മീഷന്‍ ആക്ട് അനുസരിച്ച് ഒരാള്‍ക്ക് പരമാവധി രണ്ടുതവണയാണ് പദവിയില്‍ തുടരാന്‍ അനുമതിയുളളത്
രാജാവ് സഞ്ചരിക്കുന്ന വഴിയിലുടനീളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടങ്കലിലാക്കുകയാണ്. ഇന്നലെ പെരുമ്പാവൂരില്‍ യൂത്ത് കോണ്‍ഗ്രസ് രക്തസാക്ഷി അനുസ്മരണവും മണ്ഡലം സമ്മേളനവും തടഞ്ഞ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
സീസണ്‍ സമയത്ത് ദിവസവാടക 8500 രൂപ വരുന്ന മൂന്ന് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ചിന്താ ജെറോമിന്റെ താമസം. ഇത്രയും വാടക കണക്കാക്കുമ്പോള്‍ ഒന്നേമുക്കാല്‍ വര്‍ഷത്തേക്ക് 38 ലക്ഷം രൂപ വാടക നല്‍കേണ്ടിവരും.
ഇന്ത്യ ദ മോദി ക്വസ്റ്റിയന്‍ കേരളത്തിലുടനീളം പ്രദര്‍ശിപ്പിക്കുമെന്ന് ഡി വൈ എഫ് ഐയും പ്രഖ്യാപിച്ചിരുന്നു. സത്യം എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും തുറന്നുകാണിക്കുമെന്നും അതിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനമായി കാണേണ്ടതില്ലെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
പാര്‍ട്ടി ആര്‍എസ്എസിന് സംരക്ഷണം കൊടുക്കുന്നു, താങ്ങിനിര്‍ത്തുന്നു എന്ന രീതിയില്‍ ഏത് കൊടികുത്തിയ കൊമ്പന്‍ സംസാരിച്ചാലും കയ്യും വായും പൊത്തി മിണ്ടാതിരിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയില്ലെന്ന് കെ പി സി സിയെ ഓര്‍മ്മിപ്പിക്കുന്നു
അയ്മനം സിദ്ധാര്‍ത്ഥന്മാരായി ജാഥകളില്‍ ക്യാമറാ ആംഗിളിനനുസരിച്ച് കഴുത്ത് തിരിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ മനസുണ്ടാവണം. പാര്‍ട്ടി വേദികളിലെ മുന്‍നിര കസേരകളി അത്യന്തം ലജ്ജാകരമാണ്
ഭ്രഷ്ട് കൊണ്ട് ഒരു നേതാവിന്‍റെ ജനപിന്തുണ ഇല്ലാതാക്കാമെന്ന് കരുതേണ്ടന്നും യൂത്ത് കോണ്‍ഗ്രസ് അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. മാടായിപ്പാറയിൽ നടക്കുന്ന ജില്ലാ നേതൃ ക്യാംപിലാണ് തരൂരിന് പിന്തുണ നൽകിയും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമർശിച്ചും യൂത്ത് കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചത്.
എ കെ ജി സെന്ററിന്റെ മതിലിനുപുറത്തുവീണ പടക്കത്തിന്റെ നൊമ്പരമല്ല, രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് കേരളം നല്‍കുന്ന സ്വീകരണം കണ്ടുളള അസ്വസ്ഥതയാണ് സിപിഎമ്മിനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എ കെ ജി സെന്‍ററിന് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സംഭവം നടന്നതിന് പിന്നാലെ സി പി എം തന്നെ ചെയ്യിച്ചതാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ കൈ പൊക്കുന്നവര്‍ പിന്നീടൊരിക്കലും കൈ പൊക്കരുതെന്ന ധാര്‍ഷ്ട്യ മനോഭാവം വച്ചുപുലര്‍ത്തുകയാണ് മുഖ്യമന്ത്രിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ഒരു ഫാസിസ്റ്റിന്റെ എല്ലാ ലക്ഷണങ്ങളും തനിക്കുമുണ്ടെന്ന് ഓരോ ദിവസവും പിണറായി വിജയന്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണെ
വിമാനക്കമ്പനി യാത്രാ വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെയാണ് താന്‍ ഇനി ഇന്‍ഡിഗോയുടെ വിമാനത്തില്‍ കയറില്ലെന്ന് ഇ പി ജയരാജന്‍ പ്രഖ്യാപിച്ചത്. ഇന്‍ഡിഗോ വൃത്തികെട്ട വിമാനക്കമ്പനിയാണെന്നും നിലവാരമില്ലാത്ത ആ വിമാനത്തില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നുമാണ് എ പി പറഞ്ഞത്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ ഇ പി ജയരാജന്‍ കൈയ്യേറ്റം ചെയ്തുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. സിപിഎമ്മിനെതിരെ നിന്നാല്‍ ജീവിച്ചിരിക്കില്ലായെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം, ഇ പി ജയരാജനെതിരെ കേസ് എടുക്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്.
'യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമാധാനപരമായി പ്രതിഷേധിച്ചവരാണ്. അവരെ കയ്യേറ്റം ചെയ്തത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ്. അതുകൊണ്ടാണ് ഇന്‍ഡിഗോ കമ്പനി അദ്ദേഹത്തെ വിലക്കിയത്. അത് മതിയായ ശിക്ഷയല്ല'-ശബരീനാഥന്‍ പറഞ്ഞു.
പരാതിയെക്കുറിച്ച് പറയേണ്ടത് അത് നേരിട്ടവരാണ്. ഏതെങ്കിലും പെണ്‍കുട്ടിക്ക് അത്തരമൊരു അനുഭവം ചിന്തന്‍ ശിബിരത്തില്‍ വെച്ച് നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ എല്ലാവിധ നിയമസഹായവും നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസിന് സ്വന്തമായി പൊലീസും കോടതിയുമില്ലെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു
സ്വര്‍ണക്കടത്തുകേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ വന്നതിനുപിന്നാലെ പൊതുസമൂഹത്തിനുമുന്നില്‍ തലകുനിച്ചുനില്‍ക്കേണ്ടിവന്ന മുഖ്യമന്ത്രിയെ വിവാദങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കാനായാണ് സിപിഎം നേതാക്കളും പൊലീസ് തലപ്പത്തെ ഉദ്യോഗസ്ഥരുംചേര്‍ന്ന് ഞങ്ങളുടെ കുട്ടികളെ കരുക്കളാക്കി കഥ മെനഞ്ഞത്
വധശ്രമമുള്‍പ്പെടെയുളള വകുപ്പുകളാണ് ഇന്നലെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചുമത്തിയത്. രാഷ്ട്രീയ വൈരാഗ്യത്താല്‍ പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്
പി സി ജോര്‍ജ്ജ് പൂഞ്ഞാറ്റില്‍ തോറ്റത് അദ്ദേഹത്തിന്റെ കയ്യിലിരുപ്പുകൊണ്ടാണ്. അതിന് കേരളത്തിലെ എല്ലാവരും അദ്ദേഹത്തെ സഹിക്കണമെന്നുപറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല
എൻ്റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടിയൊഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിനെതിരെയാണ്, ഭക്ഷണത്തിൻ്റെ പേരിൽ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്-
പണിയറിയാത്ത പൊലീസും ഗുണ്ടാപ്പണി മാത്രം അറിയുന്ന പാര്‍ട്ടിക്കാരും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയും ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസും ഉള്‍പ്പെടെയുളള നേതാക്കള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുന്നു
കുട്ടികളുടെ ചോരയ്ക്കും അമ്മമാരുടെ കണ്ണുനീരിനും സമാധാനം പറയിക്കും. ഖദറിട്ട കൊലയാളിക്കൂട്ടങ്ങള്‍ നാടിന്റെ വെറുപ്പേറ്റ് ഒടുങ്ങും'- എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ജോജുവിന്‍റെ വാഹനം തകര്‍ത്ത കേസില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉൾപ്പടെയുള്ളവര്‍ കഴിഞ്ഞ ദിവസം പൊലിസില്‍ കീഴടങ്ങിയിരുന്നു. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കീഴടങ്ങിയത്. കാര്‍ തകര്‍ത്ത കേസില്‍ എട്ട് പേര്‍ക്കതിരെയായിരുന്നു പൊലീസ് കേസ് എടുത്തത്.
ഏത് വിഷയത്തിലായാലും യൂത്ത് കോൺഗ്രസ്സ് നിലപാട് അതിന്റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങൾ യൂത്ത് കോൺഗ്രസ്സ് നിലപാടല്ല. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോൺഗ്രസ്സ് പിന്തുണയുണ്ടാവില്ല. അതിനെ ശക്തമായി എതിർക്കും.
അപ്പോഴേ പറഞ്ഞില്ലേ പദയാത്ര മതിയെന്ന് എന്ന് ഷാഫി പറമ്പില്‍ പറയുന്നതായാണ് വീഡിയോയില്‍ കാണുന്നത്. സഹപ്രവര്‍ത്തകന്‍ ആരുടെ ഐഡിയയാണെന്ന് ചോദിക്കുമ്പോള്‍ തന്റെതാണെന്ന് കൈകൊണ്ട് ആംഗ്യവും കാണിക്കുന്നുണ്ട്.
ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ബി വി ശ്രീനിവാസ് പൊലീസ് നടപടിയില്‍ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും അറിയിച്ചു
മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങാന്‍ ഡിവൈഎഫ്‌ഐ അനുവദിക്കില്ലെന്നും മുമ്പ് പാര്‍ട്ടിയെ വെല്ലുവിളിച്ച കെടി ജയകൃഷ്ണന്‍ ഇന്ന് ഡിസംബര്‍ 1 ന്റെ പോസ്റ്ററില്‍ മാത്രമാണെന്നും പ്രസംഗത്തില്‍ താക്കീത് നല്‍കുന്നു.
തര്‍ക്കം രൂക്ഷമായി. ഉന്തും തള്ളും തുടങ്ങി. അത് പതിയെ ഒരു ഭാഗത്ത് നിന്നും കൂട്ടത്തല്ലായി പരിണമിച്ചു. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്‍റ് വിശാഖ് വെണ്‍പാലയുടെ തലയടിച്ചുപൊട്ടിച്ചു.